Monday, March 26, 2007

ഇക്കൂനോടെന്തു പറയും?!!

ഇസ്മായില്‍, അസ്മാബിയിലെ എണ്ടെ ഉറ്റ സുഹ്രുത്ത്!
നാലര അടി പൊക്കത്തില്‍ ഭീമന്‍ രഘുവിന്റെ ശരീര വടിവ്! ആ ആകാര വടിവില്‍ അവന്‍ കുറച്ചു അഹങ്കരിച്ചിരുന്നു. ക്ലോസ്സപ്പ് പരസ്യത്തിലെ കുമാരന്ടെ ചിരി പോലെ അടിപൊളീയായ അവണ്ടെ ചിരി റെസിസ്റ്റ് ചെയ്യാന്‍ അസ്മാബി കൊളെജിലൊരു സുന്ദരിയും അന്നുണ്ടായിരുന്നില്ല. ഓടുന്ന വണ്ടിയില്‍ ചാടിക്കയറുവനുള്ള അവണ്ടെ വൈഭവം, എന്നും ഒന്നരക്കുള്ള ആനന്ദ് രാജ് ബസ്സില്‍ മാറ്റിനി പോലെ പ്രദര്‍ശിപ്പിചിരുന്നു അവന്‍!
അതുകൊണ്ടു ലേഡീസ് സീറ്റിനു തൊട്ടു പുറകിലെ സീറ്റില്‍ ഓസിയായി ഇരുന്നു പോകാനുള്ള അവസരം ഇന്റി മേറ്റ് ഫ്രണ്ടു എന്ന നിലക്കു എന്ടെതായിരുന്നു. നട്ടുച്ഛക്കു എറിയാടു നിന്നും ബ്ലോക്കു വരെയുള്ള നടത്തമായിരുന്നു ഈ സുഖത്തിനു ഞാന്‍ കൊടുത്തിരുന്ന വില.

തികഞ വലതുപക്ഷ വാദിയായ ഇദ്ദേഹം ആ വകയില്‍ ഇടതു പക്ഷ ഗുണ്ടകളില്‍ നിന്നു ഭീകര മര്‍ദ്ദനങള്‍ ഏറ്റുവാങിയിരുന്നു. വേലിയില്‍ നിറയെ ശീമപ്പത്തലും ഓടിച്ചിട്ടു തല്ലാന്‍ ഇഷ്ടം പോലെ സത്ധലവും ഉണ്ടായിരുന്നതിനാല്‍ അസ്മാബി കോളേജിലെ ഏറ്റവും വലിയ സ്പോര്‍ട്ട് ഐറ്റം ഈ നാടന്‍ തല്ലുകള്‍ ആയിരുന്നു.
ഡി- സോണിനൊ ഇന്‍ റ്റര്‍ സോണിനൊ ഇതൊരു ഐറ്റം അല്ലാത്തതിനാല്‍ അസ്മാബിയില്‍ നിന്നാര്‍ക്കും മെഡാല്‍ കിട്ടിയിരുന്നില്ല. മാത്രമല്ല ഭീമന്‍ രഘുവിനെപോലെ ഫ്ലെക്സിബിള്‍ ബോഡിയുള്ളവരായിരുന്നു ഗ്രൂപ്പ് ഡാന്‍സിനു പോലും പങ്കെടുത്തിരുന്നതും ചീമുട്ട, ചെരിപ്പു മാല മുതലായ സമ്മാനങല്‍ വാങിയിരുന്നതും!

അസ്മാബിയില്‍ സമരങളും കൂട്ടത്തല്ലുകളും ഉള്ള ദിവസങളായിരുന്നു ഞങള്‍ക്കൊക്കെ ഏറ്റവും പ്രധാനം.
കാലികറ്റ് യൂണിവേര്‍സിറ്റിയിലെ ഏറ്റവും മോശം കൊളേജ് എന്ന ഖ്യാദി നേടുന്നതിനു വിഖാതമായി ഞങള്‍ക്കു മുന്നില്‍ അയല്പക്കത്തെ കെ കെ ട്ടി എം കൊളെജ് മാത്രമേ ഉണ്ടയിരുന്നുള്ളൂ. അവര്‍ എന്നും ഞങളെ റണ്ണര്‍ അപ്പ് ആകുവാനെ വിട്ടുള്ളൂ.
അസ്മാബിയില്‍ മിക്കവാറും ദിവസം സമരമുന്ടാകും.
സമരമുള്ള ദിവസം കൂട്ടത്തല്ല് ഉറപ്പാണ്.
ഒരു സ്പെഷല്‍ ഇഫെക്ടിനു വേണ്ടി ഏതെങ്കിലും ബസ്സിണ്ടെയൊക്കെ ചില്ലുകള്‍ ഞങള്‍ തകര്‍ത്തിരിക്കും.
ടയര്‍ കുത്തിക്കീറുക, ചില്ലിനു കല്ലെറിയുക തുടങിയ സമാധാനപരമായ സമരമുറകളില്‍ പോലും പ്രകോപിതരാകുന്ന ബസ്സുടമകളും ഡ്രൈവര്‍മാരും അതിണ്ടെ പേരില്‍ മിന്നല്‍ പണിമുടക്കു നടത്തി സമാധാന പ്രേമികളായ അസ്മബിയന്‍സിനെ നടത്തി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു.
ഇത്തരം അവസരങളില്‍,

“കൊന്‍ട്ര വടി കൊണ്ട്ര വടീ വഴീലൊരു പാമ്പ്,
ചേരയല്ല മൂര്‍ക്കനല്ല ചേനത്തണ്ടന്‍ പാമ്പ്“

മുതലായ പാട്ടുകളൊക്കെ പാടി, മീന മാസത്തിലെ കൊടുങല്ലൂര്‍ ഭരണിക്കു പോകുന്നവരെപ്പോലെ, വെമ്പല്ലൂര്‍ നിന്നും കൊടുങല്ലൂര്‍ക്കു, മൂരാച്ഛി ബസ്സുസ്മകളെ വെല്ലു വിളിച്ചുകൊണ്ടു കാല്‍നട സര്‍വീസ് ആയി മാര്‍ച്ചു ചെയ്യും.
അക്കാലത്തു റ്റിവി ചാനല്‍കാര്‍ ഇല്ലാതിരുന്നതിനാല്‍, ഇത്തരം മാര്‍ച്ചുകളിലൂടെയാണ് അസ്മാബിക്കാര്‍ പാടുവാനും മറ്റുമുള്ള സ്കില്ല് നേടിയിരുന്നതു. തെറിപ്പാട്ടു കേള്‍ക്കുന്നതും, പാടുന്നതും ഞങള്‍ക്കു അലര്‍ജി ആയിരുന്നെങ്കിലും, കൊടുങല്ലുരിണ്ടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനു വേണ്ടി അത്യാവശ്യം ചില തെറിപ്പാട്ടുകളും ഇത്തരം സന്ദര്‍ഭങളില്‍ ഞങള്‍ പ്രാക്റ്റീസ് ചെയ്യാരുന്ടു.

ചിലപ്പോള്‍ അസ്മാബിയില്‍ തുടര്‍ച്ചയായി സമരങള്‍ ഉണ്ടാകും. അപ്പോള്‍ സ്തിരമായ ഈ റൂട്ട് മാര്‍ച്ചുകള്‍ ഞങള്‍ക്കു മടുക്കും. സിമ്പ്ലി ഒരു ചേഞ്ചിനു മറ്റു റുട്ടുകള്‍ തേടിപ്പോകും. മെയിന്‍ റോഡു വിട്ടു ഇടവഴികളിലൂടെ ദാഹിച്ചു വലഞു നടന്നു ഏതോ വീട്ടില്‍ കയറി വെള്ളം ചോദിച്ചവര്‍ക്കു വെള്ളത്തിനു പകരം പള്ളക്കിട്ട് കുത്താണ് കിട്ടിയത്. ഇസ്മായിലിന് പക്ഷെ ഈ വകയില്‍ ഒന്നും കിട്ടിയിട്ടില്ല എന്നാണ് അവന്‍ പറയാറ്!

അതുകൊണ്ടാണ്, ഇത്തരം അപകടം പിടിച്ച റൂട്ടുകള്‍ ഒഴിവാക്കി, പടിഞാറെ വെമ്പല്ലൂരിണ്ടെ പടിഞാറു ഭാഗത്തുള്ള ബീച്ചിലൂടെ നടന്നു പോകാം എന്നു ഒരു ദിവസം തീരുമാനിച്ചത്. പോകുന്ന വഴിക്കു സൈഡാക്കി ഇട്ടിരുന്ന എഫ് എം എസ്സി നു നാലു തെറിയും പറഞു, ആദ്യം ഡീസെണ്ടു ആയി പൂഴിയിലൂടെയും, പിന്നെ സൌകര്യാര്‍ത്ധം നനഞ മണ്ണിലൂടെയും നടപ്പ് ആരംഭിച്ചു. പത്തു പതിനഞ്ചു പേരുള്ള ഈ സംഘത്തിനു ഹരം പകരുന്നതിന് ഗഫൂറിണ്ടെ പാരഡിക്കു പുറമെ, പൂഴി വാരി എറിയുക, വെള്ളം തെറിപ്പിക്കുക തുടങി ചില്ലറ തമാശകളും ഉണ്ടായിരുന്നു.

കടപ്പുറത്തു രണ്ടിനിരുന്ന ഒരു മുക്കുവനെ കളിയാക്കിയപ്പോള്‍ ഒരു കാര്യം ഞങള്‍ക്കു മനസ്സിലായി. സെക്കണ്ടു പ്രീ ഡിഗ്രിക്കുള്ള കാല്‍ക്യുലസ്സ് പോലെ തന്നെ നീണ്ടു പരന്നു കിടക്കുന്ന ഒരു മഹാ സാഗരമാണ് തെറി സാഹിത്യം!
കാല്‍ക്യുലസ് എടുക്കുന്ന സാവിത്രി റ്റീച്ചര്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന പോലെ ഇദ്ദേഹത്തിന്റെ മുന്നിലും ഞങള്‍ പകച്ചു നിന്നു. “ഹിസ് ഹൈനസ് അബ്ദുള്ള“ യില്‍ ലാലേട്ടന്‍ കൈതപ്രത്തിനു ദക്ഷിണ വെക്കുന്നതു പോലെ ഈ മുക്കുവ മഹാനു ഭാവനു എന്തെങ്കിലും ദക്ഷിണ കൊടുക്കണം എന്നു തോന്നി. പക്ഷെ, ഇഷ്ടന്ടെ പങ്കായം പിടിചു തയമ്പിച്ച കൈയ്യും പവ്വര്‍ റ്റോണിണ്ടെ പരസ്യത്തില്‍ കാണുന്ന പോലുള്ള ബോഡിയും കണ്ടപ്പോള്‍ എത്രയും പെട്ടെന്ന് അവിടന്നു സ്കൂട്ടായി് ആരോഗ്യം സംരക്ഷിച്ചു.

ഉച്ച വെയിലത്തു കടലില്‍ കുളിക്കുന്നതു ആരോഗ്യത്തിനു വളരെ നല്ലതാണെന്ന ഇസ്മായിലിണ്ടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അക്കാലത്തു ഇന്നത്തെ പോലെ മുക്കിനും മൂലക്കും വാട്ടര്‍ തീം പാര്‍ക്കുകള്‍ ഉണ്ടയിരുന്നില്ല. അതുകൊണ്ടു തന്നെ സ്വിമ്മിഗ് സ്യുട്ട് എന്ന സാധനം ഞങള്‍ ആരും കാണുകയൊ ഉപയോഗിക്കുകയൊ ചെയ്തിട്ടില്ല.
ഡല്‍ഹി ദൂരദര്‍ശനില്‍ ആണ്ടിനും വിഷുവിനും പാതിരാക്ക് വല്ലപ്പോഴും കാണിക്കുന്ന ഫാഷന്‍ ഷൊ യില്‍ സുന്ദരികള്‍ ധരിക്കുന്ന എന്തൊ കുപ്പായം ആണ് ഇതെന്നാണ് ഞങള്‍ ധരിച്ചു വച്ചിരുന്നത്.
നനഞ ഡ്രസ്സുമായി വീട്ടില്‍ കയറിചെന്നാല്‍ നല്ല അടി കിട്ടുമെന്നതിനാലും സ്വിമ്മിഗ് സ്യുട്ട് ഇല്ലാത്തതിനാലും ഡ്രെസ്സൊക്കെ മാറ്റി ഉള്ള അണ്ടര്‍ വെയര്‍ സ്വിമ്മിങ് സ്യൂട്ടക്കി സ്വിമ്മാം എന്നു തീരുമാനിച്ചു. നീന്താന്‍ ഒട്ടും താല്പര്യം ഇല്ലാത്ത ബാബുച്ചേട്ടനെ എല്ലാവരും തങളുടെ ബുക്കും ഡ്രെസ്സും ഏല്‍പ്പിച്ചു, പല കോലത്തിലും , നിറത്തിലും ഉള്ള അണ്ടെര്‍ വെയറില്‍ പല വലുപ്പത്തിലുള്ള തുളകള്‍ വെളിപ്പെടുത്തിക്കൊണ്ടു കടലിലേക്കു ചാടി.

കുറേ നേരം നീന്തി ഞങള്‍ എല്ലാവരും മടുത്തു കടലില്‍ നിന്നു കയറി.
എത്ര നിര്‍ബന്ഡിച്ചിട്ടും ഇസ്മായില്‍ മാത്രം വെള്ളത്തില്‍ നിന്നും കയറുന്നില്ല!!
സൈക്കിളില്‍ നിന്നു വീണ വളിച്ച ചിരിയില്‍ അവസാനം അവന്‍ കാര്യം വെളിപ്പെടുത്തി!

“എഡാ‍ാ,,,, എണ്ടെ അന്‍ഡന്‍ കടലില്‍ ഊരിപ്പോയി”

നീ കേറി വന്നു ഡ്രെസ്സ് ചെയ്യൂ എന്നു സമാധാനിപ്പിച്ച ഞങളോടു അവന്‍ ഹ്രുദയം പൊട്ടി പറഞു

“ ഇക്കൂനോടു ഞാന്‍ ഇനി എന്തു പറയും??”

ഒരു നിമിഷം ഞങള്‍ സ്തംഭിച്ചി പോയി!
പിന്നെ കടലിണ്ടെ ഇരമ്പം ഞങളുടെ ചിരിയില്‍ മാഞു പോയി!!

(വാല്‍കഷ്ണം:- അനിയനെങ്കിലും ഇസ്മായിലിനെക്കാളും വലിയ ഫിഗര്‍ ആയിരുന്ന ഇക്കുവിണ്ടെ അന്‍ഡര്‍ വെയറായിരുന്നു ഭാഗ്യദോഷത്തിനു കടലില്‍ പോയത്)

Monday, March 19, 2007

ആട്ടും തല

പണ്ടു പണ്ടു അസ്മാബിയില്‍ മൂന്നു പ്രൊഫസര്‍മാരുണ്ടായിരുന്നു. മൂന്നു പേരുടെയും പേരു മുഹമ്മത്. അതിനാല്‍ വത്സല ശിഷ്യ് ര്‍ അവരെ തിരിച്ചറിയാനായി ഓരോ അപരനാമങള്‍ നല്‍കി ആദരിച്ചു.. നെറ്റിയില്‍ വെട്ടുള്ളവന്‍ വെട്ടു മുഹ്മ്മദും ബോട്ടണി ക്ലാസ്സ് എടുക്കുന്ന ആള്‍ ബോട്ടു മുഹമ്മദും ആയപ്പോള്‍ മൂന്നാമന്‍ ആട്ടും തല എന്ന പേരില്‍ പ്രസിദ്ധനായി. ഫിസിക്സ് ആയിരുന്നു ഇദ്ദേഹത്തിന്‍റ്റ വിഷയം.
ക്ലാസ്സെടുക്കുമ്പോള്‍ ഓസിലേഷന്‍ മോഡിലിട്ട ഉഷ ഫാന്‍ പൊലെ തിരിയുമായീരുന്നു ഇദ്ദേഹത്തിന്റെ തല. അതിനാല്‍ ഞങള്‍ക്കൊക്കെ ഒത്തിരി മുന്‍പു അസ്മാബിയുടെ സൌഭാഗ്യമാകാന്‍ കഴിഞ ഏതോ ഒരു വത്സല ശീഷ്യനാണ് വന്ദ്യഗുരുവിനു "ആട്ടും തല "എന്ന പേര്‍ നല്‍കി ആദരിച്ചത്.

അസ്മാബിക്കു മതിലുകല്‍ ഇല്ലാത്ത കാലം!
ആദം ഹവ്വ മ്യുറല്‍ പെയിന്റിങില്‍ കാണുന്നതു പോലെ, ചൂള മരക്കാടിനുള്ളില്‍ അര്‍ധ്ദ നഗ്നയായി നാണിച്ചു നില്‍ക്കുന്ന അസ്മാബി!

പ്രധാന മന്ദിരത്തിനു പിന്നിലായി പ്രീ-ഡിഗ്രിക്കാര്‍ക്കായി പണിത പുതിയ കെട്ടിടം ജന-വാതിലുകള്‍ ഇല്ലാതെ, പൂട്ടുകളുടെ പാരതന്ദ്ര്യം എന്തെന്നറിയാതെ കഴിഞിരുന്ന കാലം! അതിനും അപ്പുറത്തായി കശുമാവിന്‍ തോട്ടത്തിന്റ്റെ വിസ്ത്രിതി അലിഞില്ലാതാകുന്നതു ക്ര്യിഷി ഇല്ലാതെ വരണ്ടു കിടക്കുന്ന പാടത്താണ്. ഈ പാടവും കടന്നാണ് പട്ട അടിക്കാനായി അസ്മാബി പുത്രര്‍ അടുത്തുള്ള പട്ട ഷാപ്പില്‍ പോയിരുന്നത്. അല്പം അകത്താക്കി പാമ്പായി തിരിച്ചു വരുമ്പോള്‍, കതിരാന്‍ ചുരം കയറുന്ന തമിഴുനാടു ലോറി പോലെ ബുധ്ദിമുട്ടി മുട്ടിലിഴഞാണ് പലരും പാടത്തെ കൊടും ചൂടില്‍ നിന്നും കശുമാവിന്‍ തണലിന്റെ സ്വാന്തനത്തിലേക്ക് ഇഴഞു കയറിയിരുന്നത്.
മുടിയനായ പുത്രനെ കാത്തിരിക്കുന്ന പെറ്റമ്മയെപ്പൊലെ കരിയിലമെത്തയുമായി കുടിയന്മാരെ കാത്തിരുന്നു പാടവക്കിലെ ഓരോ കശുമാവും!!
പട്ടയടിച്ചിട്ടും വാളുവെക്കാന്‍ ഭാഗ്യമില്ലാതെ പോയവര്‍ക്ക് അതിനൊരവസരം കൊടുക്കാനായി തൊട്ടടുത്ത് സുഗന്ദം പരത്തി നില്‍ക്കുന്നു അസ്മാബിയുടെ ജെന്‍സ് ടൊയ് ലെറ്റ്! തുറസ്സായി കിടന്നിരുന്ന കാമ്പസിലെ ചൂള മരച്ഛോടുകളില്‍ കാര്യം സാധിക്കാന്‍ ബുധ്ദിമുട്ടുള്ളവര്‍ക്കു ഒന്നിനാശ്രയം ഈ റ്റൊയ് ലെറ്റെ ഉന്‍ടായിരുന്നുള്ളൂ!

പണ്ടത്തെ എയര്‍ ഇന്‍ഡ്യയെ പോലെ ഇക്കാര്യത്തില്‍ ഒരു മൊണൊപൊളിയായി കശുമാവിന്‍ കാട്ടില്‍ മണം പരത്തി തലയുയര്‍ത്തി നിന്നു ശ്രീമാന്‍.
ഈ സന്നിധാനത്തിലേക്ക് ഒരുപാടു വഴികള്‍ ഉണ്ടായിരുന്നു എങ്കിലും, ഓഫീസിനു മുന്‍പിലൂടെ ബൊറ്റാനിക്കല്‍ ഗാര്‍ഡനും പഞ്ചായത്തു റോഡിനും ഇടയിലുള്ള സുപ്രസിദ്ധമായ ലവേര്‍സ് കോറീഡോര്‍ വഴി, നേരെ പ്രീ-ഡിഗ്രി കെട്ടിടത്തിന്റെ പുറകിലൂടെയുള്ള ഹൈവെ ആയിരുന്നു അധിക പേരും തെരഞെടുത്തിരുന്നതു.

ശങ്ക ആസന്നമല്ലാത്തവര്‍ കിന്നാരം പറഞു സാവധാനത്തിലും അതു ആസന്നമായവര്‍ ശീഘ്രത്തിലും പോയിരുന്നതിനാല്‍ അന്നവിടെ 3 ട്രാക് ട്രഫിക് സിസ്റ്റം ആയിരുന്നു ഉണ്ടായിരുന്നത്. ശങ്ക ശമിപ്പിച്ചവര്‍ ലെഫ്റ്റ് ട്രക്കിലൂടെ മടങി വരുമ്പോള്‍, അഴികളൊ ഗ്രില്ലുകളൊ ഇല്ലാതെ തുറന്നു കിടന്നിരുന്ന പ്രീ-ഡിഗ്രി ബ്ലോക്കിന്റെ ജനലോട്ടകളിലൂടെ എത്തിവലിഞു നോക്കിയും ഇടക്കിടക്കു പൂച്ച പട്ടി മുതലായ ജെന്തുക്കളുടെ ശബ്ദങള്‍ ഉന്ടാക്കിയും, അത്യാവശ്യത്തിനു ചില തെറികള്‍ വിളിച്ചും പോയിക്കൊണ്ടെ ഇരുന്നു.
ഞങളുടെ ക്ലാസ്സിനു ജെനലുകള്‍ക്കു ഗ്രില്ലുകല്‍ ഇല്ലാത്തതിനാലും വളരുവാന്‍ വേറെ ഇടം ഇല്ലാത്തതിനാലും, തൊട്ടടുത്തു നിന്നിരുന്ന ഒരു കശുമാവ് അതിന്റെ ഒരു വലിയ കൊമ്പിനെ വളര്‍ത്തിയിരുന്നതു ഞങളുടെ ക്ലാസ്സ് മുറിയിലേക്ക് ആയിരുന്നു.
സാറന്മാര്‍ ക്ലാസ്സെടുക്കാന്‍ നില്‍ക്കുന്ന പ്ലാറ്റ്ഫൊമിനും മുന്‍ നിര ബഞ്ചുകള്‍ക്കും ഇടയില്‍ ഇടതു ഭാഗത്തായി ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ, വിജ്ഞാന ദാഹവുമായി നിന്നിരുന്ന ആ കശുമാവിന്‍ കൊമ്പിനോടു, ക്ലാസ്സിലെ ബ്ലാക് ബോര്‍ഡിനോടുള്ളതു പോലത്തെ ഒരു സ്നേഹമായിരുന്നു ഞങള്‍ക്കുണ്ടായിരുന്നത്.
ക്ലാസ്സിലെ കൊമെഡിയനായ സീതി, മാവിനൊടുള്ള സ്നേഹം കൂടുമ്പൊള്‍ ഇങിനെ പാടും.
“അല്ലയൊ കശുമാവെ, അ***യും പുറത്തിട്ടു
പെണ്ണുങള്‍ പോകും വഴി നില്‍ക്കുവാന്‍ നാണമില്ലെ?”

സാറന്മാരുടെ ബോറന്‍ ക്ലാസ്സുകള്‍ക്കിടക്കു, ഒന്നിനു പോകുന്നവര്‍ ഇടക്കു ഈ മാവിന്‍കൊമ്പു ഇളക്കിവിടുമ്പോള്‍ ഉന്ടാക്കുന്ന തമാശ, ആസന്ന ശങ്ക തീര്‍ത്തവര്‍ക്കുന്റാവുന്ന തരത്തിലുള്ള ഒരു ആശ്വാസമായിരുന്നു ഞങള്‍ക്കു തന്നിരുന്നത്. കൂടാതെ ഇടതു ഭാഗത്തിരിക്കുന്ന സുന്ദരികളായ അജിത, സുനിതമാരുടെ നേരെ കണ്ണുകള്‍ കൊണ്ടു മിസ്സയില്‍ വിടുവാനും ഈ സന്ദര്‍ഭം ഞങള്‍ക്കു ഉപകരിച്ചിരുന്നു.

തറനിരപ്പില്‍ നിന്നും എട്ടടി പൊക്കത്തില്‍ നിന്നിരുന്ന കൊമ്പ് പിടിച്ചു കുലുക്കുവാന്‍ ചേട്ടന്മാര്‍ സാമാന്യം നന്നായി ചാടേണ്ടതുണ്ടായിരുന്നു. ഇങിനെ ചാടുന്‍പോള്‍ ഒരു കൊള്ളിയാന്‍ പോലെ അവരുടെ തല ജനലില്‍ കൂടി പ്രത്യ്ക്ഷപ്പെടുകയും ഐഡന്റിറ്റി വെളിപ്പെടുത്തുകയും ചെയ്തു.

1985 മീന മാസത്തിലെ ചൂടുള്ള ഒരു മദധ്യാഹ്നം!
ആട്ടും തല സാറിന്റെ ഫിസിക്സ് ക്ലാസ്സ്.
സൈകിള്‍ ഷോക്കാര്‍ “മക്കളേ,,,,,,“ എന്നു നീട്ടി വിളിച്ചു സദസ്സ് കൊഴുപ്പിക്കുന്നതു പോലെ, “അപ്പൊ കുട്ടികളേ,,,“ എന്ന് നീട്ടി വിളിച്ച് സാറ് ക്ലാസ്സ് ആരംഭിച്ചു. ഞങള്‍ വിജ്ഞാന ദാഹികള്‍
കണ്ണടച്ചു കാതുകൂര്‍പ്പിച്ചു കേള്‍ക്കാന്‍ തുടങി. വിജ്ഞാനദാഹം ഒട്ടും ഇല്ലാത്ത ചിലര്‍ പേപ്പര്‍ ചുരുട്ടി തറയിലിട്ട് ചെരിപ്പു കൊണ്ടുരച്ച് ശബ്ധം ഉന്റാക്കിയെങ്കിലും അത്യാവശ്യം നല്ല മോഡ്യുലേഷനുള്ള ശബ്ധം സാറിനുള്ളതിനാലും, വിജ്ഞാനദാഹത്താല്‍ സ്ഥലകാലബോധം നഷ്ടപ്പെട്ടതിനാലും ഞങള്‍ അതൊന്നും അറിഞതേ ഇല്ല.
ആരൊ വലിയ ശബ്ധത്തോടെ മാവിന്‍ കൊമ്പു പിടിച്ചു കുലുക്കിയപ്പോഴാണ്, ഉച്ചച്ചൂടില്‍ കൊച്ചുറക്കത്തിലയിരുന്ന ഞങള്‍ക്കു പരിസരബോധം വന്നത്. ചിലര്‍ ചിറിയൊക്കെ തുടച്ച് ഒന്ന് ഒഷാറായി ഇരുന്നപ്പൊഴാണ് ക്ലാസ്സില്‍ ചിരിയുടെ മാലപ്പടക്കത്തിനു തീ കൊളുത്തിക്കൊണ്ടു അടുത്ത കുലുക്കം ഉണ്ടായത്.

ചിരിയില്‍ പൊയ്പോയ സീരിയെസ്നസ് തിരിച്ചെടുത്ത് സാര്‍ ക്ലാസ്സ് തുടരാന്‍ ശ്രമിക്കവെ, ആരൊ വീണ്ടും കൊമ്പ് ഇളക്കി വിട്ടു!
സാമാന്യം ക്ഷമാ ശീലനായ സാര്‍ ക്ഷമയുടെ നെല്ലിപ്പടിയും, അതിനു താഴെയുള്ള പടികളും കണ്ട് ഉള്ള ക്ഷമയൊക്കെ നശിച്ചു. കുറ്റവാളിയെ കയ്യോടെ പിടിക്കാനായി സി.ഐ.ഡി മൂസയുടെ മെയ്‌വഴക്കത്തോടെ കുമ്പിട്ടു ജനലിനടുത്ത് അടുത്ത തല പൊങുന്നതും കാത്തിരുന്നു.
ഇനിയെന്തു സംഭവിക്കും?!
ഞങള്‍ ശിഷ്യര്‍ ആകാംക്ഷാഭരിതരായി കാത്തിരുന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല, അടുത്ത തല പൊങി വന്നതും ഇടിവെട്ടും പൊലെ സാര്‍ ചോദിച്ചു,

“എന്തടോ അവിടെ ഒരു തല?”

“അതൊരാട്ടും തലയാണു സാറേ,,,,,,,”

എന്നു കൂക്കി കൊണ്ടു വിദ്വാന്‍ ശരം വിട്ട പോലെ പാഞു.
അതുകേട്ടു എപ്പൊഴും ആടിക്കൊണ്ടിരിക്കുന്ന സാറിന്റെ തല ഒരു നിമിഷം സ്തംഭിച്ചു നിശ്ചലമായി!!
Powered By Blogger