Monday, April 2, 2007

സ്റ്റാച്യു ഓഫ് വിക്റ്ററി

സമര ദിനങള്‍ കഴിഞാല്‍, ഫൈന്‍ ആര്‍ട്ട്സ് ഡെ, കൊളെജ് ഡെ മുതലായ ദിനങളാണ് അസ്മാബിയില്‍ ഹരമുള്ള ദിവസങള്‍. ഈ ദിവസങളിലാണ് അസ്മാബിയന്‍സ് അവരുടെ കലാപരമായ കഴിവുകള്‍ പുറത്തെടുക്കുന്നത്.

കൊളെജിണ്ടെ മുന്‍പിലെ ചൂളമരച്ചോട്ടില്‍ താല്‍കാലികമായി കെട്ടിയുണ്ടാക്കുന്ന ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിലാണ് കലാ പരിപാടികള്‍ അരങേറുന്നത്. പരിപാടികള്‍ ആസ്വദിക്കാന്‍ എത്തുന്ന കാക്കകള്‍ ചൂളക്കൊമ്പിലിരുന്നു ചിലരുടെ തലകള്‍ കംഫൊര്‍ട്ട് സ്റ്റേഷന്‍ ആക്കുന്നതൊഴിചാല്‍ വളരെ കംഫര്‍റ്റബിളായിട്ടുള്ള ഒരു സെറ്റപ്പ് ആയിരുന്നു അത്..
ഇങനെ കംഫര്‍റ്റ് സ്റ്റേഷനുകള്‍ ആകുന്ന തലകളുടെ ഉടമസ്ഥര്‍ ഇന്‍ ഹരിനഗറില്‍ ജഗദീഷിനെപ്പോലെ

“തലയില്‍ കാക്ക തൂറി,,,ന്നാ,, തോന്നണേ,,,,” എന്ന ഡയലോഗു വിട്ട് ശീഘ്രം അവിടെ നിന്നു സ്കൂട്ടാകും.

സാധാരണ അടുത്തുള്ള സ്കൂളുകളില്‍ യുവജനോത്സവം കഴിയുന്നതിനു പിറകെയാണുഅസ്മാബിയില്‍ കലോത്സവം ഉണ്ടാകാറ്. അതീനാല്‍ കെ.വി.എച്ച്.എസില്‍ അവതരിപ്പിചു പ്രൈസ് നേടിയ താളം, ഏകലവ്യന്‍ മുതലായ ക്ലാസ്സിക് നാടകങള്‍ കോപ്പി ചെയ്തു അസ്മാബിയില്‍ പേസ്റ്റ് ചെയ്യുകയാണു പതിവ്.

ആര്‍റ്റ്സ്, സയന്‍സ്, മാത്സ് ഗ്രൂപ്പുകള്‍ തമ്മിലാണു മത്സരം. പരമാവതി പോയിന്റു നേടുവാനായി വാശിയോടെയണു എല്ലാരും പങ്കെടുക്കുന്നത്. അറബി പദ്യപാരായണത്തിന്, ഖുര്‍ ആനിലെ കുല്‍ഹു അല്ലാഹു ഓതി പ്രൈസു വാങിയ വിദ്വാന്‍മാര്‍ വരെ അസ്മാബിയില്‍ ഉണ്ഠായ്യിരുന്നു.

മാതസ് ഗ്രൂപ്പിനു പരമാവധി പോയിന്റുകള്‍ നേടേണ്ടതു പ്രീ-ഡിഗ്രി ഫസ്റ്റ് ഗ്രൂപ്പിണ്ടെ കടമയാണ്.
അതു നിറവേറ്റുന്നതിനു വേണ്ടിയാണ് ഞങളുടെ ക്ലാസ്സിലെ സകല കലാ വല്ലഭന്‍, ദേവ ദാസന്‍ ഫാന്‍സി ഡ്രെസ്സിനു പങ്കെടുക്കാമെന്നു തീരുമാനിച്ചത്. സ്വതസിദ്ധമായ കഴിവ് അവശ്യം വേണ്ട ഒരു ഐറ്റം ആയതിനാല്‍l ഞങല്‍ ദാസനു ഐക്യകണ്ഡ്ടെനെ പിന്തുണ പ്രഖ്യാപിച്ചു.

വളരെ ആലോചനകള്‍ക്കു ശേഷം, സ്റ്റച്യു ഓഫ് വിക്റ്ററി ആകാമെന്നു തീരുമാനിചു. ദേഹമാസകലം ചെളി പുരട്ടി ത്രിശ്ശൂര്‍ പി.ഒ റോഡിലുള്ള ശക്തന്‍ തന്‍പുരാന്‍ പ്രതിമ പോലെ നില്‍ക്കാം എന്നു തീരുമാനിചു. അതിനായി അടുത്ത പറന്പുകളില്‍ തെങിനു വളമിട്ടിരുന്ന ചെള്ളയുടെ കട്ടകള്‍ ശേഖരിച്ച് പൊടിച്ചു പരുവത്തിലാക്കിയെടുത്തു. മത്സര ദീവസം ഒരു തോര്‍ത്തുമുണ്ടില്‍ അത്യാവശ്യം മറക്കേണ്ട ഭാഗങള്‍ മറച്ചു നിന്ന ദാസനെ ഞങള്‍ ചെളി തേപ്പിച്ചു മിനുക്കിയെടുത്തു.
അല്‍ഭുതം!!!

ദാസനു തന്നെ ഒന്നാം സമ്മാനം കിട്ടുകയും ഓറ്റൊമാറ്റിക്കായി ഇന്റ്റര്‍ സോണിന്ടെ സൂപ്പര്‍ 8 ആയ ഡി-സോണിലേക്കു സെലെക്ഷന്‍ കിട്ടുകയും ചെയ്തു. ദാസന്റെ വിജയത്തില്‍ ഞങള്‍ എല്ലാവരും സന്ദൊഷിച്ചു.

ദാസന്ടെ ഫാന്‍സി ഡ്രെസ്സിനു എന്തെല്ലാം സ്പെഷ്യല്‍ ഇഫക്റ്റ്സ് കൊടുത്താല്‍ ഡി-സോണില്‍ ഒന്നാം സമ്മാനം വാങാം എന്നു ഞങള്‍ കൂലം കഷമായി ആലോചിച്ചു.

പ്രതിമ ഒരു പീ0ത്തില്‍ നില്‍ക്കുകയാണെങ്കില്‍ ഗംഭീരമായിരിക്കും എന്ന ഇസ്മയിലിണ്ടെ നിര്‍ദ്ദേശവും, കയ്യില്‍ ഒരു കൊടിയാകാം എന്ന നിര്‍ദ്ദേവും അംഗീകരിച്ഛു.

ച്ന്ദ്രശേഖര്‍ ഭരണകാലത്തെ ഇന്‍ഡ്യന്‍ ഖജനാവു പോലെ ശുഷ്കമായിരുന്നു അസ്മാബിയുടെ ഫൈന്‍ ആര്‍റ്റ്സ് ഫന്‍ഡു. ചിലവു കുറക്കുന്നതിനായി ഡി-സോണിനു, നാടകത്തിനും, ഒപ്പനക്കും, ഡാന്‍സിനും എല്ലാം ഒരു ഗ്രൂപ്പ് പോയാല്‍ മതി എന്നു യൂണിയന്‍ തീരുമാനിച്ഛു. പി.ട്ടി. ഉഷയെപ്പോലെ ഒരു മെഡല്‍ പ്രതീക്ഷ ആയിരുന്നതിനാല്‍, ദാസനെ മുന്‍പില്‍ നിറുത്തി ഡി‌സോണ്‍ എന്ന കലാമാമാങ്കത്തിനു ഞങള്‍ പുറപ്പെട്ടു.

പടിയൂരെ പെങള്‍ വന്നപ്പൊള്‍ കൊണ്ടു വന്ന ബ്രിട്ടാനിയ ബിസ്കറ്റ് പരമാവധി അടിചു മാറ്റി ഡ്രെസ്സിന്ടെ കൂടെ പാക്കു ചെയ്തു യാത്രയിലെ
“തെന്നന്നം താനന്നം താളത്തിലാടി
പഞ്ചാര കൊംബത്തൊരൂഞാലിലാടി”
എന്ന പാട്ടും പാടി ഇരിഞാലക്കുടയിലെ പ്രസ്സിദ്ധമായ ക്രൈസ്റ്റ് കോളെജിലേക്കു യാത്ര പുറപ്പെട്ടു.

അസ്മാബി കലിക്കറ്റ് യൂണിവെര്‍സിറ്റിയിലെ പ്രസിദ്ധമായ കൊളെജ് ആയതിനാല്‍ രജിസ്റ്റ്രെഷനും മറ്റും ഞങള്‍ കുറച്ചു ബുദ്ധിമുട്ടി. റൂം ഒന്നും ഒഴിവില്ലാത്തതിനാല്‍, ത്രിശ്ശൂര്‍ എഞീനീരിങ് കോളെജിനു വേണ്ടി റിസര്‍വു ചെയ്ത റൂം തല്‍കാലത്തെക്കു ഞങള്‍ക്കു കിട്ടി.
അപ്പോഴെക്കും സമയം രാത്രിയായി.

സലാം സുഹ്ര്ത്തില്‍ നിന്നും ഒപ്പിച്ചെടുത്ത ബ്ലൂ ഓഡിയോ കാസറ്റ് കേള്‍ക്കാന്‍ ഞങള്‍ക്കു ധ്രുതിയായി. ബ്ലൂ ഫിലിം എന്ന സാധനം അന്നു വരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഞങള്‍ക്കു കടന്നു പോകുന്ന ഓരോനിമിഷവും ഓരോ കൊല്ലങളാണെന്നു തോന്നി. സാവധാനം റ്റേപ്പ് റിക്കാര്‍ടില്‍ നിന്നും ചില ശബ്ദങള്‍ വരാന്‍ തുടങി. എണ്ടെ പ്രതീക്ഷയെ ആകെ തകര്‍ത്തു കൊണ്ട്
“ ഹാ ഹീ ,,,, ഹൂ ഒവൂ‍ൂ‍ൂ‍ൂ‍ൂ‍് തുട്ങി ക,ഖ ച ഞ “

മുതലായ ചില ശബ്ദ്ദങളണു വന്നതു. മറ്റുള്‍ള്ളവരും എന്നെപ്പോലെയൊ അതിലും അധികമൊ നിരാശരായിരുന്നു.!

അപ്പോഴണ് ഞങള്‍ എന്‍ ജിനീറിങ് സ്റ്റുഡന്‍സ് ആണെന്നു കരുതിയിട്ടൊ മറ്റൊ മൂന്നു നാലു കുട്ടികള്‍ റൂമിലേക്കു വന്നു സ്വയം പരിചയപ്പെടുത്തി. ആ പരിചയപ്പെടുത്തലില്‍ എന്തോ പന്തികേടു തോന്നിയെങ്കിലും ക്രൈസ്റ്റ് കൊളെജിലെ ഡാന്‍സ് ഗ്രൂപ്പിലെ അംഗങളാണെന്നു മനസ്സിലായപ്പൊള്‍ കര്യങളുടെ കിടപ്പ് പിടി കിട്ടി.

ചാന്തു പൊട്ടിലെ ദിലീപിണ്ടെ ഭാവഹാദികളൊടെ അതിലൊരുത്തന്‍
“ നിങള്‍ എന്തൂട്ട് കളിയാ കളിക്കണേ”
എന്നു ചോദിചു കൊണ്ടു, കൂട്ടത്തില്‍ ആരൊഗ്യദ്രിഡ്ഗാത്രനായ സലാമിണ്ടെ തോളില്‍ കയ്യിട്ടു തൊട്ടുരുമ്മി നിന്നു.കൂടാതെ,
സമ്മതമാണെങ്കില്‍, നില്ലാവുള്ള ഈ രാത്രിയില്‍ ക്രൈസ്റ്റ് കോളെജിണ്ടെ ചാരുത ഞങള്‍ക്കു കാണിച്ചു തരാം എന്നു പറഞു ക്ഷണിച്ചു.

കൂടെപ്പൊയ സലാമും ദിലീപും, ക്രൈസ്റ്റ് കോളെജിണ്ട്ടെ ചാരുത കണ്ടു തിരിച്ചു വരുമ്പൊഴത്തെക്കു ഞങള്‍ ഉറക്കമായി!

പിറ്റേന്നു രാവിലെ 7 മണിക്കായിരുന്നു ദാസണ്ടെ ഫാന്‍സി ഡ്രെസ്സ് മത്സരം! രാവിലെ 5 മണിക്കേ റെഡിയാകണം എന്ന അവണ്ടെ നിര്‍ബ്ന്ധത്തിനു വഴങി, ഡിസംബറിലെ ആ തണുത്ത വെളുപ്പാന്‍ കാലത്ത് ഞങള്‍ രണ്ടു മൂന്നു പേര്‍ ദാസനെ ഒരുക്കാനായി പോയി.
മകര മാസത്തിലെ തണുപ്പില്‍ നനഞ തോര്‍ത്തു മുന്ടു കോണകം കെട്ടി നില്‍ക്കുബൊളെ പെന്‍സില്‍ പോലെ മെലിഞ ദാസന്‍ വിറക്കാന്‍ തുടങി ഇരുന്നു. ദേഹമാസകലം ചെളി പുരട്ടിയപ്പൊള്‍ പിന്നെ പറയാനുമില്ല!
ഇടിവെട്ടിയവനെ പാന്‍പു കടിച്ഛു എന്നു പറഞ പോലെ, ഫാന്‍സി ഡ്രെസ്സ് മത്സരം രണ്ടു മണിക്കൂര്‍ വൈകി 9 മണിക്കേ തുടങൂ എന്ന പ്രഖ്യാപനം വന്നപ്പൊള്‍ പാവം ശരിക്കും കരഞു പോയി.

എങ്കിലും ഞങളുടെയൊക്കെ മെഡല്‍ പ്രതീക്ഷ ആയിരുന്നതിനാല്‍ എല്ലാം സഹിക്കാന്‍ അവന്‍ തയ്യാറായി. ചെളി പുരട്ടുമ്പോള്‍ ചെവിയില്‍ നിറയെ ചെളിപോയി അടഞിരുന്നതിനാല്‍ പാവത്തിന് ചെവി കേക്കാനും പറ്റുന്നുണ്ടയിരുന്നില്ല.

ഇസ്മയിലിന്ടെ റിക്വസ്റ്റ് തള്ളിക്കളയാന്‍ കഴിയാഞതിനാലൊ, ദാസന്ടെ ദയനീയ രൂപം കണ്ടിട്ടോ, മത്സരത്തില്‍ ആദ്യം തന്നെ സ്റ്റേജില്‍ കയറാനുള്ള അനുവാദം ഞങള്‍ക്ക് കിട്ടി.

സ്റ്റേജില്‍ പ്രതിമ സ്താപിക്കാനുള്ള പീഡം വെച്ഛ് ദാസനെ അതില്‍ നിറുത്തി പറയാനുള്ള ദയലോഗ് സലാമിനെ ഏല്‍പ്പിച്ഛ് ദാസണ്ടെ പ്രകടനം കാണുവാനായി ഞാന്‍ സ്റ്റേജിണ്ടെ മുന്‍പില്‍ വന്നു നിന്നു!
ആകാംക്ഷഭരിതമായ നിമിഷങള്‍!!
‘'ജഡ്ജസ് അറ്റെന്‍ഷന്‍ പ്ലീസ്,,,,,,,,,,,,,,,, ,,,,, “

എന്ന സംഘാടകരുടെ പ്രഖ്യാപനത്തിനു പിന്നാലെ കര കര ശബ്ദത്തില്‍ ഇസ്മയിലിന്ടെ ഡയലോഗ് വന്നു.
“ നാടിണ്ടെ മോചനത്തിനു വേണ്ടി പോരാടി വീര മ്രുത്യു വരിച്ഛ എല്ലാ ധീര
പോരാളികളുടേയും ഓര്‍മക്കായി ഇതാ ഞങള്‍ അവതരിപ്പിക്കുന്നു’‘,,,,,,,,,,,,
“ “സ്റ്റാച്യു ഓഫ് വിക്റ്ററി,,,,,,“
‘‘ വിജയത്തിന്ടെ പ്രതിമ”
ശ്വാസം അടക്കിപ്പിടിച്ഛു നിന്ന ഞങള്‍ക്കു മുന്‍പില്‍ കര്‍ട്ടന്‍ അല്പാല്പമായി പൊങാന്‍ തുടങി.
ഭഗവാ‍ാനെ!!
മുന്‍പില്‍ കണ്ട കാഴ്ച കണ്ടു ഞാന്‍ കരഞു പോയി!
നിശ്ചലമായി നില്‍ക്കേണ്ട പ്രതിമ, തുള്ളപ്പനി വരുമ്പൊള്‍ അലിക്കുഞി മൂത്താപ്പ തുള്ളുന്നതു പോലെ നിന്നു തുള്ളുന്നു!!കയ്യിലിരിക്കുന്ന കൊടി, വെളിച്ഛപ്പാടിണ്ടെ വാളു പോലെ ഇളകുന്നു!!

ചെവിയില്‍ ബ്ലോക്കായിരുന്ന ചെള്ള കഴുകിക്കളയാന്‍ പോലും മെനക്കെടാതെ ദാസന്‍ വെമ്പല്ലൂര്‍ക്ക് അടുത്ത വണ്ടി പിടിച്ഛു!!!
Powered By Blogger