Wednesday, June 27, 2007

നേര്‍ച്ച!


എറിയാട്, അതാണ് എന്റെ പഞ്ചായത്ത്!! എറിയാട് പഞ്ചായത്തിനെ നെടുകെ പിളര്‍ന്ന് കൊണ്ടു ഒരു പെരുമ്പാമ്പിനെപോലെ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പെരുംതോട്! ഈ തോടിന്റെ വിശാല തീരങ്ങളിലാണ് എറിയാട് നാഗരികത ഉടലെടുത്തതും വളര്‍ന്നു പന്തലിച്ചതും! അങ്ങു കിഴക്ക് കാഞ്ഞിരപ്പുഴയില്‍ നിന്നാണത്രെ പെരുംതോട് ഉല്‍ഭവിക്കുന്നത്. മഴക്കാലത്ത് തോട്ടില്‍ നിലകിട്ടാപൊക്കത്തില്‍ വെള്ളം കയറും. ആ മലവെള്ളപ്പാച്ചിലില്‍ കിഴക്കന്‍ മലകളില്‍ നിന്നും പെരും തടികള്‍ മുതല്‍ പെരുച്ചാഴിയും, പെരുമ്പാമ്പ് വരെ ഒലിച്ചു വരാറുണ്ട്. തോടിനു ഇരുപുറവുമായി പരന്നു കിടക്കുന്നത് വിശാലമായ നെല്പാടങ്ങളാണ്. ഇടവപ്പാതിക്കുള്ള പുതുമഴ കഴിഞ്ഞാല്‍ ഈ പാടങ്ങളിലും, അടുത്തുള്ള കുളങ്ങളിലും ഒക്കെ വെള്ളം കയറി പൊട്ടി പെരുംതോട്ടിലേക്ക് ഒഴുകാന്‍ തുടങ്ങും. കുളത്തിലെ ആഫ്രിക്കന്‍ പായലും നിറയെ വൈലറ്റു പൂക്കളുള്ള കുളവാഴയും മറ്റും തോട്ടിലൂടെ ഒഴുകിപ്പോകുന്നതു കാണാന്‍ നല്ല ഹരമാണ്. എറിയാടു പഞ്ചായത്തില്‍ വെള്ളം എത്തുന്നത് പെരുംതോടു വഴിയാണെങ്കില്‍ വൈദ്യുതി എത്തുന്നത് അടുത്ത പാടവരമ്പത്തു സ്ദാപിച്ച 11കെ.വി ലൈന്‍ വഴിയാണ്.

എടവപ്പാതിയിലെ കനത്ത മഴ കഴിഞ്ഞാല്‍ വാസുവിനു നല്ല കോളാണ്. ഈറ്റു മീനെ പിടിച്ചു വിറ്റാല്‍ കിട്ടുന്ന കാശിനു പുറമെ, മഴവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന തേങ്ങ, തടിക്കഷ്ണങ്ങള്‍ തുടങ്ങി എന്തും വാസു കാശാക്കി മാറ്റും. നാട്ടിലെ അടക്കാ പറിക്കാരനാണ് വാസു. അടക്കാപറി കൊല്ലത്തില്‍ മൂന്നൊ നാലോ മാസം മാത്രം ഉള്ള പണിയായതിനാല്‍ സൈഡ് ബിസിനസ് ആയി മീന്‍ പിടുത്തം, ആമ പിടുത്തം മുതലായവ ചെയ്തുവരുന്നു. സീസണലായിട്ടുള്ള ഈ ബിസിനസിനെക്കാള്‍ വാസുവിനു മെച്ചം സ്തിരമായിട്ടുള്ള തൂറാന്‍ പോക്കാണ്. വാസുവിന്റെ ഈ സൈഡ് ബിസിനസ് ആയിരുന്നു ചെറുപ്പത്തിലെ എന്റെ ഉറക്കം കെടുത്തിയിരുന്നത്! ഇന്ത്യക്കു പാക്കിസ്താന്‍ എന്നതുപോലെ ഇതില്‍ വാസു എന്റെ റൈവല്‍ ആയിരുന്നതിനാലൊന്നുമല്ല, പ്രത്യുത,,

അഞ്ചരവെളുപ്പിനു സായ്‌വിന്റെ പള്ളിയിലെ വെടി കേട്ട് ഉണരുന്ന വാസു തോട്ടുവക്കത്തേക്കു തൂറാന്‍ പോകും. വാസു താമസിക്കുന്ന തീവണ്ടി കോളനിയില്‍ നിന്നും സുമാര്‍ ഒന്ന് ഒന്നര കിലോമീറ്റര്‍ നടന്നു വേണം തോട്ടുവക്കത്തെത്താന്‍.
തീവണ്ടി കോളനി എന്നു പറയുമ്പോള്‍, ഒലവക്കോട്ടെ റെയില്‍വെ കോളനിയായി ആരും തെറ്റിദ്ധരിക്കല്ലെ!

നാട്ടില്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ ഉപോല്പന്നമായി കേരളത്തിലവിടെ ഇവിടെയായി രൂപപ്പെട്ട ഒരു പ്രതിഭാസം ആണ് ഈ തീവണ്ടി കോളനികള്‍. കുടികിടപ്പു ഭൂമികളില്‍ നിന്നും അടിച്ചിറക്കപ്പെട്ട കുടിയാന്‍മാര്‍ താമസിക്കാനിടമില്ലാതെ വന്നപ്പോള്‍, പണ്ടു നാട്ടു രാജാക്കന്മാരുടെ കാലത്തെ നടവഴികള്‍ കയ്യേറി കുടിലുകെട്ടി താമസം തുടങ്ങി. വീതി കുറഞ്ഞ ഇടവഴിയില്‍ തീവണ്ടി ബോഗികള്‍ പോലെ അടുത്തടുത്തുകെട്ടിയ ഈ കൊച്ചുപുരകള്‍ ദൂരെ നിന്നു കണ്ടാല്‍ തീവണ്ടിയാണെന്നു തോന്നും.
തൂറാന്‍ മറ്റു സ്ധലമൊന്നും ഇല്ലാത്തതിനാല്‍ പെരുംതോടിന്റെ വക്കത്തെ പൊന്തയില്‍ വരിവരിയായിരുന്നാണ് തീവണ്ടിക്കോളനിയിലെ ആളുകള്‍ കാര്യം സാധിച്ചിരുന്നത്. എന്നാല്‍ ഇതിനും ചില അലംഘനീയങ്ങളായ അലിഖിത നിയമങ്ങളുണ്ടായിരുന്നു. പുലര്‍ച്ചെയുള്ള നേരം എക്സ്ക്ലൂസ്സിവിലി ആണുങ്ങള്‍ക്കും, സന്ധ്യാനേരം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ളതും ആയിരുന്നു. തോട്ടുവക്കത്തേക്ക് സന്ധ്യാനേരത്തുള്ള ഈ കൂട്ട നടത്തത്തിനും, പിന്നെ പൊന്തയിലെ ഇരുത്തത്തിനും ഇടയിലാണ് കോളനി മഹിളകള്‍ ഗോസ്സിപ്പുകള്‍ പങ്കുവെച്ചിരുന്നത്.
“ എട്യെ, സരളല്യെട്യെ അത്?“
സന്ധ്യാനേരത്തെ അരണ്ട വെളിച്ച്ത്തില്‍, അടുത്ത പൊന്തയിലെ അനക്കത്തിലേക്കു നോക്കി ആകാശവാണി ഐശുത്താത്ത ചോദിച്ചു.

“ഒന്നു മിണ്ടാണ്ടിരി ഉമ്മാ”
ആകാംക്ഷ ഉള്ളില്‍ ഒതുക്കിപ്പിടിച്ച്, കുറച്ചൊരസഹ്യതയോടെ സരള പറഞ്ഞു.
ഇങ്ങിനെയുള്ള കൊച്ചു സംഭാഷണങ്ങളിലൂടെയാണ്, പരദൂഷണത്തിന്റെ മൊത്താവകാശം ഏറ്റെടുത്തിരുന്ന ഐശുതാത്ത തീവണ്ടി കോളനിയിലെ കൊച്ചു കൊച്ചു വക്കാണങ്ങള്‍ക്ക് വിത്തു പാകിയിരുന്നതു.
മഗ് രിബ് ബാങ്കിനു പാകുന്ന വിത്തുകള്‍ ഏകദേശം ഇശയോടെ തെറി, തല്ല്, വക്കാണം ആയി രൂപാന്തരം പ്രാപിചു, പഡ്ഡിക്കാനിരിക്കുന്ന എന്റെ ആകംക്ഷയെ ഉണര്‍ത്തി അസഹ്യത സ്രുഷ്ടിക്കും എന്നതൊഴിച്ചാല്‍ വാസുവിന്റെ തൂറാന്‍പോക്കു പോലെ ഇത് എന്റെ ഉറക്കം കെടുത്തുമായിരിന്നില്ല.




തോട്ടിറമ്പില്‍ കാര്യം സാധിച്ചു കഴിഞ്ഞാല്‍ വാസ്സു നേരെചൊവ്വെ വഴിക്കു വീട്ടിലേക്കു പോകില്ല. പകരം,പറമ്പായ പറമ്പെല്ലാം കയറി ഇറങ്ങി, രാത്രിയില്‍ പൊഴിഞ്ഞു വീഴുന്ന തേങ്ങ, അടക്ക, ഓല മുതലായവ പെറുക്കി വിറ്റ് അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തും. അതുകൊണ്ടു മഴയുള്ള കൊച്ചു വെളുപ്പാന്‍ കാലത്തു തുടകള്‍ക്കിടയില്‍ കയ്യും തിരുകി, സുഖസുന്ദര സ്വപ്നങ്ങളില്‍ മുഴുകി കിടക്കുന്ന എന്നെ ബാപ്പയുടെ വിളി പെട്ടെന്നു തന്നെ ജീവിതത്തിന്റീ കയ്പേറിയ കര്‍ത്തവ്യങ്ങളിലേക്കു മടക്കികൊണ്ടുവരും. വെളുപ്പാന്‍ കാലത്തു ചാറ്റല്‍മഴയത്തു പറമ്പില്‍ പോയി, രാത്രി വീണ തേങ്ങയും അടക്കയും വാസു വരും മുന്‍പെ പെറുക്കുമ്പോളുണ്ടാകുന്ന സങ്കടവും ദേഷ്യവും കൊണ്ടു, സ്വന്തം തന്തയെ പ്രാകാന്‍ കെല്പും,ധൈര്യവും ഇല്ലാത്തതിനാല്‍, സകല ബദരീങ്ങളെയും വിളിച്ചു നേര്‍ച്ച നേരും!



“ന്റെ ബദരീങ്ങളെ, വാസുവിന്റെ തലയില്‍ ഇടിത്തീ വീണൊ, അടക്കാമരത്തീന്നു വീണു വാസൂന്റ് കാലൊടിഞ്ഞാലോ ബദരീങ്ങള്‍ടാണ്ടിനു ഞാന്‍ രണ്ടു റകാത് സുന്നത്ത് നിസ്കരിച്ചു, രണ്ടു കയ്പത്തിരി കുടുതല്‍ തിന്നോളാമെ”



നേര്‍ച്ച കൊണ്ടു പ്രത്യേകിച്ചു വിശേഷം ഒന്നും കണ്ടില്ലെങ്ങിലും, അടുത്ത സുന്നിപ്പള്ളിയിiലെ നബിദിനാഘോഷത്തിനു ഓസിനു കിട്ടിയ നെയ് ചോറും പോത്തിറച്ചിയും രണ്ടു തവണ കഴിച്ച് നേര്‍ച്ചയോടുള്ള എന്റെ പ്രതിബദ്ദത ഞാന്‍ തെളിയിച്ചു! ബാക്കിയുള്ള നിസ്കാരം കാര്യം സാധിച്ചതിനു ശേഷമാകാം എന്നു ബദരീങ്ങള്‍ക്കു വാക്കും കൊടുത്തു.



റബ്ബേ!! നേര്‍ച്ചക്കു ഫലമില്ലെന്നു ആരാ പറഞ്ഞേ??!!



അതു പറഞ്ഞോന്റെ തലയില്‍ ഇടിത്തീ വീഴും!!



പച്ചക്കള്ളം!!



കര്‍ക്കിടകത്തിലെ കാറ്റും മഴയും ഉള്ള ഒരുവെളുപ്പാന്‍ കാലം!



മഴയാണെങ്കിലും ഇടിയാണെങ്കിലും, പ്രക്രിതിയൂടെ വിളികേള്‍ക്കാതിരിക്കാന്‍ വാസുവിനകില്ലാലൊ!



എവിടൊന്നൊ അടിച്ചു മാറ്റിയ വില്ലൊടിഞ്ഞ ഒരു കുടയുമായീ വാസു പതിവ് പരിപാടിക്കിറങ്ങി. പോകുന്ന വഴിക്കു ചിറമ്മലെ പറമ്പിലും, കുഴിക്കാട്ടെ പറമ്പിലും കയറി ഇറങ്ങിയെങ്കിലും ഒന്നും കിട്ടിയില്ല. ഇത്രെം വെല്ല്യേ കാറ്റും മഴയും വന്നിട്ടും ഇടിഞ്ഞു വീഴാത്ത തേങ്ങാകുലകളെ പ്രാകി കൊണ്ടു വാസു തോട്ടിറമ്പിലേക്കു നടന്നു. പെരുംതോടിനപ്പുറത്തു, കള്ളന്‍പറമ്പീല്‍ കോവിലില്‍, കാ‍ഞ്ഞിരമരത്തിനടിയില്‍, മഴയില്‍ കുളിച്ചു നില്‍ക്കുന്ന മുത്തപ്പന്റെ തറ കണ്ടപ്പോള്‍ ഭക്തിക്കു പകരം ദ്യേഷ്യമാണു വാസുവിന് തോന്നിയത്. കട്ടിട്ടാണെങ്കിലും, എത്ര തവണയാണ് മുത്തപ്പനു ചാത്തന്‍ കോഴിയുടെ ചോര കൊടുത്തിരിക്കുന്നതു,,,. കര്‍ക്കിടകത്തിലെ കോരിചൊരിയുന്ന ഈ മഴയത്തു ഒരു പൈങ്ങ അടക്കയെങ്കിലും തരാത്ത മുത്തപ്പന്റെ അപ്പനിട്ട് രണ്ടു തെറിയും വിളിച്ചു, സ്വസ്തമായിരിക്കാന്‍ പറ്റുന്ന പൊന്ത നോക്കുമ്പോഴാണ് വാസു ആ കാഴ്ച കണ്ടു ഞെട്ടിയത്! പുലര്‍ച്ചയുടെ ഇരുണ്ട വെട്ടത്തില്‍ താന്‍ കണ്ടതു സത്യം തന്നെയൊ?!



‘മുത്തപ്പാ‍ാ,,,,, അടിയനോടു ഷെമിക്കണേ,,,,,“



പടിഞ്ഞാട്ടൂ മുത്തപ്പന്‍ തറയിലേക്കു തിരിഞ്ഞു വാസു കൈ കാതില്‍ വെച്ചു കുനിഞ്ഞു ഏത്തമിട്ടു.



പെരുംതോടിനു ചേര്‍ന്നു ചകിരി മൂടുന്ന പാടത്തു, മുഴുക്കൈ വലുപ്പത്തിലും വണ്ണത്തിലും വലിയ ബ്രാലും മൂഷിയും ചത്തു പൊന്തി കിടക്കുന്നു!



മുത്തപ്പാ‍ാ,, നിന്റെ ശക്തി അപാരം! കുറച്ചു നേരത്തെ മുത്തപ്പനിട്ടു ചെയ്ത അപരാധത്തില്‍ വാസു കരഞ്ഞു. സങ്കടപ്പെട്ട വാസു, അടുത്ത ബലിക്കു മുത്തപ്പനു രണ്ടു ചാത്തന്‍ കോഴികളെ സ്പെഷ്യല്‍ നേര്‍ച്ചയാക്കി.



തന്റെ മുന്‍പില്‍ കണ്ട ആ മനോഹര കാഴ്ചയില്‍ വാസുവിനു മുള്ളാന്‍ മുട്ടിപ്പോയി!! മീന്‍ പിടുത്തം മുള്ളിയതിനു ശേഷമാകാം എന്നുറച്ച വാസു, കയ്യിലെ കുടയും വടിയും ഒക്കില്‍ വെച്ചു പാടത്തേക്കു മുള്ളിയതും,,,,



“എന്റമ്മൊ,,,,,,,“



വാസുവിന്റെ ഉച്ചത്തിലുള്ള നിലവിളികേട്ടൂ പൊന്തയില്‍ നിന്നും ചാടി ഇറങ്ങിയ ഐശുതാത്ത നിലവിളിയില്‍ കോറസ്സ് ചേര്‍ന്നു!



“എന്തു പറ്റിയെന്റെ ബാസ്വൊ?“



പേടിച്ചു കണ്ണു തുറിച്ചു വരമ്പത്തു കുത്തിയിരുന്നു കരയുന്ന വാസുവിനോടു ഉമ്മ ചോദിച്ചു,



അപ്പോഴും മര്‍മത്തു നിന്നു കയ്യെടുക്കാതെ വാസു ,



“എനിക്കൊന്നും അറിഞ്ഞൂടെന്റുമ്മൊ,,, പാടത്തേക്കു മുള്ള്യേതും ഉമ്മാ,, ഒടിയന്‍ പിടിച്ചു വലിച്ചതു പോലെ ആകപ്പാടെ പിടിച്ചൊരു വലി,,,,,,മര്‍മത്തിനിട്ടല്ലേ ഉമ്മാ താങ്ങീത്,,,”



“മുത്തപ്പാ ഷമിക്കണേ,,,,,,,”



“ഉം ഊ ഊഉ,,,, ഇന്റെ ബാസ്സൂ,,,,മണ്ടനല്ലേടാ ഇയ്യ്?!! വെസവള്ളി അല്യൊടാ‍ ആ പൊട്ടികെടക്കണ് പാടത്ത്”


പാടത്തു പൊട്ടി കിടക്കുന്ന 11 കെ.വി ലൈന്‍ കാട്ടി ഉമ്മ പറഞ്ഞു.


ഇയ്യല്ലാണ്ട് അതിലേക്കു മുള്ളോ?! പടച്ചോന്‍ കാത്ത്,,,, ഞ്ഞീ പാടത്തു മീന്‍ പെറുക്കാനിറങ്ങാഞ്ഞത്,,,, അല്ലെങ്കി ഇപ്പോ,,,”


ഉമ്മ ആന്മഗതം ചെയ്തു!


ആ ഷോക്കില്‍ പിന്നീടു കുറെ നാളത്തേക്കു വാസു ഞങ്ങളുടെ വഴിക്കുള്ള വരവ് നിറുത്തി,,



എന്റെ നേര്‍ച്ചേടെ ഫലം!!!



Saturday, June 9, 2007

ഷാജീ,,,,,, വിട്ടോടാ,,,,,,,,,,,,,,,,!!

ഷാജി,,,,, ഇസ്മയിലിണ്ടെ കസിന്‍, അസ്മാബിയുടെ മറ്റൊരു പൊന്നോമന!!. ക്ലാസ് കട്ട് ചെയ്തു ചൂളമരചോട്ടില്‍ ഇരുന്നു തീപ്പെട്ടി കളിക്കലാണു ഇഷ്ടണ്ടെ പ്രധാന വിനോദം.
എപ്പോള്‍ വിളിച്ചാലും ക്ലാസ് കട്ട് ചെയ്യാന്‍ സന്നദ്ധന്‍,
ക്ലാസ്സ് നടക്കുന്നതിനിടയില്‍ ചെന്നു സിഗ്നല്‍ കൊടുത്താലും എങിനെയെങ്കിലും ക്ലാസില്‍ നിന്നു പുറത്തു ചാടാന്‍ ബഹുമിടുക്കന്‍!
ഒന്നരക്കുള്ള ആനന്ദുരാജ് ബസ്സിലെ ഞങളുടെ സഹയാത്രികന്‍!
ഇസ്മയിലും ഞാനും തമ്മില്ലുള്ള സൌഹ്രുദം പ്രീ-ഡിഗ്രിക്കു തുടങിയതാണ് എങ്കില്‍ ഇവര്‍ രണ്ടു പേരും ബാല്യകാല സുഹ്രുത്തുക്കളാണ്. മീശ മുളക്കുന്നതിനു മുമ്പെ ശില്പി തിയെറ്ററില്‍ നൂണ്‍ ഷൊ കാണാന്‍ കമ്പനിയായി പോയിരുന്നവര്‍.(ഇസ്മയിലിനു ഇപ്പൊഴും മീശ മുളച്ചിട്ടില്ല!!) എസ്സെന്‍ തിയ്യെറ്റെറിന്ടെ മുന്‍പിലുള്ള പെട്ടിക്കടയില്‍ നിന്നും ഉമ്മ, ഭാരതധ്വനി, തക്കാളീ മുതലായ സാരോപദേശ കധാപുസ്തകങള്‍ഷെയറായി വാങി വായിച്ചിരുന്നവര്‍!

ഈ ഭാരത ധ്വനി ദേശഭിമാനി പോലെ എന്തൊ ആണെന്നായിരുന്നു ഞാന്‍ ധരിച്ചുവെച്ചിരുന്നത്!
അടിപൊളി സാധനമാണെന്ന മുഖവുരയോടെ കുഴലപ്പം പരുവത്തില്‍ ചുരുട്ടിയ ഒരു കോപ്പി ഇസ്മയില്‍ എനിക്കു തരുന്നതുവരെ! വായിച്ചപ്പൊഴല്ലെ, “ കൊള്ളാലൊ ഈ ഭാരതധ്വനി “ എന്നു മനസ്സിലായത്. അന്നെ വരെ വായിച്ചിട്ടുള്ള എല്ലാ പുസ്തകങളെക്കാളും പതിന്‍ മടങു എനിക്കതു ഇഷ്ട്ടപ്പെട്ടു!!
ചുരുട്ടി പിടിഛച്ചതിനാലും, ഒരുപാടുപേരുടെ കയ്യിലെ വിയര്‍പ്പ് കൊണ്ടും മുഖചിത്രത്തില്‍ സെക്സ്സിയായി നിന്നിരുന്ന സ്സില്‍ക്കു സ്മിതയുടെ കളര്‍ഫോട്ടോ, വാലന്‍ പുഴു തിന്ന പഴയ ഫോട്ടോ പോലെ തേഞു മാഞു പൊയിരുന്നു. നടുപേജിലെ കളര്‍ ഫോട്ടോ നഷ്ടപ്പെട്ടിരുന്നു എങ്കിലും ഉള്ളിലുള്ള മാറ്ററിനു കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ഒന്നു മറിച്ചു നോക്കിയപ്പോഴെക്കും എന്റെ വായ് വരണ്ടു ദാഹിക്കാന്‍ മുട്ടി!! സ്വസ്തതയോടെ വായിക്കാന്‍ അതൊന്നു വീട്ടില്‍ കൊണ്ടുപോകാന്‍ തരണം എന്ന എന്ടെ അഭ്യര്‍ത്ധന അവന്‍ നിഷ്കരുണം തള്ളിക്കളഞു,,,,പാപി!!
കാരണം, മറ്റൊരു കസിനായ ജവെദ് ഇക്കാക്കു അതു കൊടുത്താല്‍ എക്സ്ചേഞ്ചായി മറ്റൊന്നു കിട്ടുമത്രെ!
അതു കൊണ്ടു ക്ലാസ് കട്ട് ചെയ്തു, കശുമാവിന്‍ തോപ്പിണ്ടെ സ്വകാര്യതയില്‍ ആവുന്നത്ര വായിച്ചു തീര്‍ത്ത് ഞാനതു തിരിച്ചു കൊടുത്തു. കൊടുക്കുമ്പൊള്‍ ജാവെദിക്കായുടെ കയ്യില്‍ നിന്നും കിട്ടുന്ന സാധനം വായിക്കാന്‍ തരണം എന്നു താണു കേണപേക്ഷിക്കാനും ഞാന്‍ മറന്നില്ല. പ്രത്യുപകാരമെന്ന നിലയില്‍ സാവിത്രി ടീചര്‍ തന്ന ക്യാല്‍ക്യുലസ് ഹോം വര്‍ക് കോപ്പി അടിക്കന്‍ കൊടുക്കാമെന്നും സമ്മതിചു.
അന്നു വെള്ളിയാഴ്ച ആയതിനാല്‍ ജവേദിക്കാടെ കയ്യില്‍ നിന്നും കിട്ടുന്ന സാധനം വായിക്കാന്‍ നീണ്ട രണ്ടു ദിവസം കാത്തിരിക്കണമല്ലൊ എന്ന സങ്കടത്തൊടെയാണു ഞാന്‍ ആനദുരാജ് ബസ്സില്‍ നിന്നും ഇറങിയത്.

പിറ്റേന്നു ശനിയാഴ്ച ക്ലാസില്ലാത്തതിനാല്‍, ഷാജി അതിരാവിലെ ഇസ്മായിലിണ്ടെ വീട്ടില്‍ എത്തി.സാധനവും കൊണ്ടു രണ്ടുപേരും ജാവേദിക്കയുടെ വീട്ടിലേക്കു പോയി.
ജാവേദിക്കാടെ വാപ്പ, അഹമ്മതു മാസ്റ്റെര്‍, ഒരു സ്കൂള്‍ മാഷും നാട്ടിലെ കാര്യമാത്ര പ്രസക്തനുമാണ്. കാലാകാലങളായി നാട്ടിലുള്ള ലൈബ്രറിയുടെ പ്രെസിഡെന്റു ഇസ്മയിലിന്റെ വാപ്പയും, സെക്രട്ടറി അഹമ്മതു മാഷും ആണ്. ഒരിക്കല്‍ അദ്ദേഹത്തിനെതിരെ പൊതു യോഗത്തില്‍ അഴിമതി ആരോപണം വന്നപ്പൊള്‍, ഒരിക്കല്‍ പോലും ലൈബ്രറിയില്‍ നിന്നു ഒരു പുസ്തകം പോലും വായിച്ചിട്ടില്ലാത്ത തന്ടെ നേരെയാണു മാന്യ അംഗങല്‍ അഴിമതി ആരോപിക്കുന്നതു എന്നു അദ്ദെഹം ഖേദിചിട്ടുണ്ട്T.
മാഷ് സാധാരണയായി സ്കൂളില്‍ വടി, ചൂരല്‍ മുതലായ ആയുധ്ങള്‍ ഒന്നും ഉപയോഗിക്കാറില്ല. എന്നാല്‍ ചന്തിക്കിട്ടുള്ള ഇദ്ദേഹത്തിണ്ടെ പ്രയോഗം വളരെ പ്രസിദ്ദമാണ്. ഏതാണ്ടൂ ഒന്നു ഒന്നര മിനിറ്റു നീണ്ടു നില്‍ക്കുന്ന ഈ കയ്തരി പ്രയോഗം ഏറ്റുവാങുന്നവര്‍ ആദ്യം രണ്ടു കാലിലും പിന്നെ പൊങി പൊങി , റ്റയ്റ്റാനിക്കില്‍ റോസ്(കെയ്റ്റ് വിങ്സിലി) തള്ളവിരലില്‍ നില്‍ക്കുന്നതു പോലെയും, അവസാനം ഭൂമിയുമായുള്ള സകല ബന്ധവും വിച്ഛേദിചു ചുമ്മാ വായുവില്‍ തൂങിയും നില്‍ക്കും. അപ്പോള്‍ കണ്ണില്‍ നിന്നും പോകുന്ന പൊന്നീച്ചകള്‍ അവിടെയെങും പറന്നു നടക്കും.
ഇസ്മായിലും ഷാജിയും ജാവെദിക്കടെ വീട്ടില്‍ എത്തുമ്പൊള്‍ അതാ വടി പോലെ മാഷ് വരാന്തയില്‍ചാരുകസാരയില്‍ പത്രവും വായിച്ചിരിക്കുന്നു.
ശബ്ധം കേള്‍പ്പിക്കാതെ ഗേറ്റു തുറന്നു മാഷ് കാണാതെ അടുക്കള ഭാഗത്തൂടെ കയറാനുള്ള അവരുടെ ശ്രമം,
“എന്താടാ ഷാജി, കള്ളന്‍മാരെപ്പൊലെ പതുങി പൊകുന്നതു”

എന്ന ഒറ്റചോദ്യം കൊണ്ടു മാഷ് തകര്‍ത്തു കളഞു.
കള്ളി വെളിച്ചത്തായതിണ്ടെ അമ്പരപ്പില്‍, കയ്യിലിരുന്ന കുഴ്ലപ്പം പോലത്തെ മാസിക ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിക്കാനുള്ള ഷാജി യുടെ ശ്രമം വിജയിച്ചില്ല.
“രാ‍്വിലെ എന്താ ബൂക് ഒക്കെയായി രണ്ടുപേരും“ എന്ന ചോദ്യത്തില്‍ ഷാജി തകര്‍ന്നു!
അപ്പോഴും മുറ്റത്തു തന്നെ നില്‍ക്കുകയായിരുന്ന അവരുടെ മുട്ടുകാലുകള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ തുടങി.
സന്ദര്‍ഭത്തിണ്ടെ ഗൌരവം കണക്കിലെടുത്തു, “അതു ജാവേദിക്കാക്കു കൊടുക്കനുള്ളതാണ് “ എന്നു ഇസ്മായില്‍ പ്രതികരിച്ചു.
അകത്തേക്കു നോക്കി ജാവെദിക്കയെ നീട്ടിവിളിചു, മാഷ് രണ്ടുപേരോടും കയറി ഇരിക്കാന്‍ പറഞു.
സംഗതി രക്ഷപ്പെട്ട്ടു എന്നു കരുതി രണ്ടു പേരും കയറി ഇരുന്നു. പുസ്തകം മാഷു കണ്ടു കൊളമാകണ്ട എന്നു കരുതി ഷാജി അതു കസെരയുടെ പുറകില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതു കഷ്ടകാലത്തിനു മാഷു കണ്ടു.എന്തൊ പന്തികേടു തോന്നിയ മാഷ്,
“ ആട്ടെ, എന്തു പുസ്തകമാണു?മൂത്താപ്പ ഒന്നുകാണട്ടെ,,”
എന്നു പറഞതും, ഷാജി പുസ്തകം ഇസ്മായിലിന്റെ മടീയിലേക്കിട്ടു. കിട്ടിയപാടെ ഇസ്മായില്‍ അതു തുടകള്‍ക്കിടയില്‍ തിരുകി.
മാഷിംടെ വിളികേട്ടു വാതില്‍ക്കല്‍ വന്ന ജാവെദിക്ക സംഗതി പന്തിയല്ലെന്നു കണ്ടു സ്തധലം കാ‍ലിയാക്കി. ഗുലുമാലു മണത്തറിഞ മാഷ് പുസ്തകം ബലമായി വാങാന്‍ എഴുന്നേറ്റതും
“വിട്ടോടാ‍ാ ഷാ‍ാജീ,,,“ എന്നു കൂക്കി കൊണ്ടു ഇസ്മായില്‍ അരമതിലും ചാടിക്കടന്നു ഓടീ.
ഗേറ്റ് തുറക്കനൊന്നും മിനക്കെടാതെ, നാലര അടി പൊക്കം മാത്രമുള്ള ഇസ്മായില്‍ 6 അടി പൊക്കമുള്ള മതില്‍ കൂള്‍ അaയി ചാടിക്കടന്നു!!! പിന്നാലെ ഷാജിയും!
Powered By Blogger